ശബരിമല അയ്യപ്പൻ എന്ന അവതാരപുരുഷനായി ഉയർത്തപ്പെട്ട വിക്രമാദിത്യ വരഗുണൻ എന്ന വെള്ളാള രാജാവ്

ജൂണ്‍ 13, 2015
“മനോന്മണീയം” പി.സുന്ദരൻ പിള്ളയാൽ സ്ഥാപിതമായ തിരുവിതാം കൂർ ആർക്കിയോളജി വകുപ്പിന്റെ പിൽക്കാലതലവൻ ആയിരുന്ന ടി.ഏ.ഗോപിനാഥ രാവു കൊച്ചിയിലെ പാലിയത്ത് നിന്നും കണ്ടെടുത്ത് ട്രാവങ്കൂർ ആർക്കിയോളജിക്കൽ സീരീസ്സിൽ പന്ത്രണ്ടാം നംബർ ആയി പ്രസിദ്ധീകരിച്ച “പാലിയം ചേപ്പേട്’ ഡോ. എം.ജി.എസ്സ് നാരായണൻ എഴുതിയ “കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ(ലിപി പബ്ലിക്കേഷൻസ് കോഴിക്കോട് ജൂലയ് 2000) എന്ന പുസ്തകത്തിൽ “കേരളബുദ്ധശിഷ്യൻ” എന്ന രണ്ടാം ലേഖനത്തിൽ (പേജ് 27-50) നൽകിയിട്ടുണ്ട്.കുറെ ഭാഗം തമിഴിൽ.ബാക്കി സംസ്കൃതം.തമിഴിൽ ഭൂദാനം.സംസ്കൃതഭാഗത്ത് ശൗദ്ധോദനി,ധർമ്മസംഘം,യാദവകുലം എന്നിവയെ കുറിച്ചു സ്തുതി,ദാനകാലം എന്നിവ.അവസാനമായി വെള്ളാള അരചൻ സംവംശത്തോടു പ്രാർത്ഥനാപൂർണ്ണം നടത്തുന്ന ഒരാഹ്വാനവും.

തരുസാപ്പള്ളി ചേപ്പേട് എന്ന “വെള്ളാളച്ചേപ്പേട”” കഴിഞ്ഞാൽ നമ്മുടെ ചരിത്രകാരന്മാർ ഇളങ്കുളം കുഞ്ഞൻ പിളള്ള മുതൽ കേശവൻ വെളുത്താട്ട് വരെ, എറ്റവും കൂടുതൽ തവണ ഉദ്ധരിക്കാറുള്ള ചരിത്ര രേഖയാണവരെല്ലാം “പാലിയം” എന്നും ഡോ.എം.ജി.എസ്സ്”ശ്രീ മൂലവാസം ചേപ്പേട്”എന്നും പറയുന്ന വിക്രമാദിത്യവരഗുണ ശാസനം.

പുരാതന തെക്കൻ തിരുവിതാം കൂറിലെ ആയ് എന്ന വെള്ളാള വംശരാജാവായിരുന്ന കരുനന്തടക്കൻ,വിക്രമാദിത്യ വരഗുണൻ
എന്നിവരുടെ ചില ശാസനങ്ങൾ ഗോപിനാഥറാവുവിനു പണ്ടേ അറിയാമായിരുന്നതിനാൽ ടി.ഏ.എസ്സ് 1/ 1&2 ഭാഗങ്ങൾ)പാലിയത്തു നിനാണു കണ്ടെത്തിയതെങ്കിലും പ്രസ്തുത ശാസനം വൃഷ്ണി കുല വെള്ളാള രാജാവായ വിക്രമാദിത്യ വരഗുണന്റെ തന്നെ എന്നു
ഗോപിനാഥറാവുവിനു മനസ്സിലായി.
ഈ വിക്രമാദിത്യവരഗുണൻ തന്നെയാണു പിൽക്കാലത്ത് ശാസ്താവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശബരിമല അയ്യൻഅയ്യപ്പൻ എന്നു സ്ഥാപിച്ചത് പ്രൊഫ.മീരാക്കുട്ടി(എൻ.ബി.എസ്സ് സെപ്തംബർ 1984
പേജ് 11-28).

ഏ.ഡി 866-നു ശേഷമാണു വിക്രമാദിത്യ വരഗുണൻ ജീവിച്ചിരുന്നത് എന്നു സ്ഥാപിച്ചതും ഗോപിനാഥ റാവു. ഏ.ഡി866 ലെചേപ്പേടിൽ വരുന്ന തെങ്കനാടു കിഴവൻ ചാത്തൻ മകൾ മുരുകൻ ചേന്നിയാണു ആയ്(വെള്ളാള) കുല റാണി ആയി ഹുസൂർചേപ്പേടിൽ പരാമർശിക്കപ്പെടുന്നത്.
വരഗുണൻ ഭൂദാനം ചെയ്തത് ശ്രീമൂല വാത(സ) ഭട്ടരകർക്ക്.ഭാട്ടരകർ ബുദ്ധനോ ശിവനോ
വിഷ്ണുവോ ആകാമെങ്കിലും ദക്ഷൈണ പഥേ മൂല വാസേ ഉള്ളലോകനാഥൻ,അമ്പലപ്പുഴ-തൃക്കുന്ന ഭാഗത്തുണ്ടായിരുന്ന ബുദ്ധ ക്ഷേത്രം(പള്ളി) ആണെന്നു കണ്ടെത്തിയതും
ഗോപിനാഥ റാവു.
വെള്ളാള രാജാവായിരുന്ന കരുനന്തടക്കന്റെ തൊട്ടു പിഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ.ഗോപിനാഥറാവു,ഇളംകുളം
എന്നിവരുടെ വാദമുഖങ്ങൾ തള്ളി എം.ജി.എസ്സ് കണ്ടെത്തുന്ന വിവരങ്ങൾ നമുക്കൊന്നു നോക്കാം:

1.പാലിയം ചേപ്പേട് എന്നല്ല ശ്രീമൂലവാസം ചേപ്പേട് എന്നാണു വിളിക്കപ്പെടേണ്ടത്.
2.എഴുതപ്പെട്ടത് ഏ.ഡി 898 ഡിസംബർ 8 ന്.
3.വരഗുണൻ സ്ഥാനോരോഹണം ചെയ്ത്ത 15 വർഷം മുമ്പ് ഏ.ഡി 848-ല്.
4.ബുദ്ധമത പ്രണയപ്രഖ്യാപനമാണു വരഗുണ ശാസനം
5.വരഗുണൻ അഹിംസാവ്രതക്കാരനായിരുന്നു.
6.അദ്ദേഹം മഹായാനമതമാണു സ്വീകരിച്ചത്(അസ്സോകൻ ഹീനയാനമതക്കാരൻ)
7.സംഘധർമ്മ പ്രബോധനത്തിന്റെ പേരില്വരഗുണൻ “കേരളത്തിലെ ബുദ്ധശിഷ്യൻ” ആണ്.
8.ഏ.ഡി. ഒൻപതാം ശതകത്തിൽ വെള്ളാളവംശരായ കരുനന്തടക്കനും പിൻ ഗാമി വരഗുണനും “ശ്രീവല്ലഭ” ബിരുദം സ്വീകരിച്ച്പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.
9.ജൈന കേന്ദ്രമായ തിരുച്ചാണത്ത് ഏ.ഡി 905,912 വർഷങ്ങളിൽ .

ശിലാരേഖകൾ(“ശ്രീ തിരുച്ചാണത്ത് പട്ടിനിപടാരൻ ചട്ടൻ വരഗുണൻ ചെയ്വിത്ത ശ്രീമേനി…..” എഴുതിച്ചു വച്ച വരഗുണൻ പതിനഞ്ചാം ഭരണ വർഷത്തിലാണു ശ്രീമൂലവാസം ചേപ്പേട് വഴി ഭൂദാനം നൽകിയത്.അപ്പോഴത്തേക്കും ബുദ്ധമതാഭിനിവേശം കേരളത്തിൽ ജൈനമതാഭിനിവേശമായി മാറിയിരിക്കാം എന്നും എം.ജി.എസ്സ് സംശയിക്കുന്നു

തരുസാ ജൈനപ്പള്ളി ചേപ്പേട് (എ.ഡി 849)

ജൂണ്‍ 13, 2015

ഡോ.കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com

കുറെവര്‍ഷം മുമ്പാണ്. മലയാളം വിക്കി ഹരിശ്രീ കുറിയ്ക്കും കാലം. ആധുനിക വൈദ്യശാസ്ത്രം,ദേശചരിത്രം എന്നിവയില്‍ വിക്കിയില്‍ കുറെ ലേഖനങ്ങള്‍ എഴുതി. കേരളചരിത്രത്തില്‍ വന്പ്രാധാന്യമുള്ള തരുസാപ്പള്ളി ചെപ്പേടിനെ കുറിച്ചായിരുന്നു ഒരു ലേഖനം. കുറെ നാളുകള്‍ക്കു മുമ്പ് ആ ലേഖനം ഒരാവര്‍ത്തി വീണ്ടും  വായിച്ചു.ശരിക്കും ഞെട്ടി.എനതൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? .മലയാളം വിക്കി ശരിക്കും ചരിതം സൃഷ്ടിച്ചിരിക്കുന്നു,തിരുത്തി ക്കുറിച്ചിരിക്കുന്നു .

പുരാതനകാലത്ത്‌ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ രാജാക്കന്മാര്‍ നല്‍കിയിരുന്ന രേഖകള്‍ താളിയോലയിലോ ചെമ്പുതകിടുകളിലോ ആണീഴുതപ്പെട്ടിരുന്നത്.”താമ്മിരചാസനം” (താമ്രശാസനം),.”ചെപ്പുപ്പത്തിരം” (ചെപ്പേട്‌) എന്നിങ്ങനെ അവ അറിയപ്പെട്ടിരുന്നു.രേഖയുടെ പകര്‍പ്പ് അധികാരികള്‍ സൂക്ഷിച്ചിരുന്നു.“കൊല്ലൂര്‍ മഠം” ചെപ്പേടുദാഹരണം. കൊല്ലവര്‍ഷം ൩൬൪-ല്‍  ഉദയ മാര്‍ത്താണ്ടവര്‍മ്മ കിളിമാനൂരിലെ

“ദേവദേവേശ്വരം സഭ”യ്ക്ക് അവര്‍ അപേക്ഷിച്ചപ്പോള്‍ മുന്‍ഗാമി ആയിരുന്ന ശ്രീവല്ലഭന്‍ കോത കൊ.വ .൧൪൮-ല്‍ നല്‍കിയ ദാനരേഖയുടെ ഒരു പകര്‍പ്പ് നല്‍കിയ രേഖയുണ്ട് (ഡോ.നടുവട്ടം ഗോപാലകൃഷ്ണന്റെ “സംസ്കാരമുദ്രകള്‍” ൨൦൦൯ “കേട്ടെഴുത്തും പകര്‍പ്പെഴുത്തും” കാണുക.പേജ് ൧൭൧). “വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കൊടുത്ത രേഖകളില്‍ കൃത്രിമം കാട്ടുക  വളരെ എളുപ്പം” എന്ന് തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി മനോന്മണീയം  സുന്ദരന്‍ പിള്ള പണ്ടേ പറഞ്ഞു വച്ചു .അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് “സിറിയന്‍  ക്രിസ്ത്യന്‍ / കോട്ടയം”  ചെപ്പേട്‌ എന്നൊക്കെ വിളിക്കപ്പെടുന്ന തരുസാപ്പള്ളി ചെപ്പേട്‌. തട്ടിയെടുക്കപ്പെട്ട , കൃത്രിമം ധാരാളമുള്ള ഒരു തൊണ്ടി രേഖ . അവകാശമില്ലാത്തവര്‍  പങ്കുവച്ചെടുത്ത കൃത്രിമ രേഖ. ചില ഭാഗം (നാടന്‍ “ദരിദാ സാക്ഷി”കളുടെ,അയ്യനടികളുടെ ആനമുദ്രയുള്ള  ഒപ്പേട്‌) പൂഴ്ത്തി വച്ചു; മറ്റു ചില രേഖ (പേര്‍ഷ്യന്‍-ഹീബ്രു-കുഫ്കി  ഒപ്പുകള്‍) കൂട്ടിചേര്‍ത്ത കള്ളപ്രമാണം .സാറാ ജോസഫിന്റെ “ഒതപ്പി”ല്‍ പറയുന്ന ശക്തന്‍ തമ്പുരാനെ പറ്റിച്ചെടുത്ത,  തൃശ്ശൂര്‍ രേഖ പോലെ. ഒരു കള്ളപ്രമാണം.

ചെമ്പോലകള്‍ കൂട്ടികെട്ടാനുള്ള  സുഷിരം കാണാം.ബന്ധിച്ച ബന്ധനമോ  ആയ് വംശ രാജമുദ്ര (ആന)യോ  കാണാനില്ല .ആദ്യ ഓലകള്‍ ൨൨.൩൫ x൮.൧൫ സെന്റിമീറ്റര്‍.അവസാനം കൂട്ടിക്കെട്ടിയ വിദേശി ഒപ്പേട്‌ ൨൦.൩൨ x ൭.൬൨സെന്റി മീറ്റര്‍ .അതില്‍ തികച്ചും വ്യത്യസ്തമായി  ലംബതലത്തില്‍ എഴുത്ത് .മറ്റുള്ളവയില്‍ തിരശ്ചീന തലത്തിലാനെ ഴുത്ത് . കള്ളം കാണിച്ചാല്‍ എവിടെ എങ്കിലും അതിനു തെളിവ് കിട്ടും.

മലയാളത്തിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശവിധേയമായ അതിപുരാതന കേരള രേഖയാണ് തരുസാപ്പള്ളി ചെപ്പേട്. എ.ഡി ൮൪൯ – ല്‍ സ്ഥാണുരവി എന്ന ചേരച്ചക്രവര്‍ത്തിയുടെ ഭരണകാലത്ത്, അഞ്ചാം ഭരണ വര്ഷം, വേണാട് ഭരിച്ചിരുന്ന അയ്യന്‍ അടികളും ഇളയ രാജാവ് രാമര്‍ തിരുവടികളും കൂടി കുരക്കേണി കൊല്ലത്തെ ദരിസാ എന്ന ജൈന പള്ളിക്ക് കുറെ സ്ഥലം അട്ടിപ്പേര്‍ ആയും കൃഷി ചെയ്യാന്‍ വെള്ളാളര്‍, മറ്റു കാര്യങ്ങള്‍ക്കായി വന്ണാന്‍ (വാണിയര്‍ എന്ന് രാജന്‍ ഗുരുക്കള്‍), ഈഴവര്‍, ഉപ്പുണ്ടാക്കുന്ന എരുവിയര്‍ ,തച്ചര്‍ എന്നിവരെയും വിട്ടുകൊടുക്കുന്ന ദാനാധാരം ആണിത് .ചരിത്രകാരന്മാര്‍ ദാതാക്കളെ അനശ്വര്‍ ആക്കുമ്പോള്‍ രേഖകള്‍ തയ്യാറാക്കുന്നവരേ മറന്നു കളയുന്നു എന്ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ സംസ്കാരമുദ്രകളില്‍ (൨൦൦൯ പേജ് ൧൭൧).അതികാരര്‍, ഉള്പ്പടര്‍ ,പൊതുവാള്‍ എന്നീ സ്ഥാനികള്‍ എഴുത്തു കാരായും മേലെഴുത്തുകാരായും പെരുമാള്‍ രേഖകളില്‍ വരുന്നു എന്ന് ഡോക്ടര്‍ .മിക്കവയിലും ആചാരിമാരാണ് എഴുത്തുകാര്‍ .വീരരാഘ വപട്ടയം എഴുതിയത് നമ്പി ചടയന്‍ എന്ന തട്ടാന്‍ .എന്നാല്‍ തരുസാപ്പള്ളി പട്ടയം എഴുതിയത് ഒന്നാം സാക്ഷി വെള്ളാളകുലജാതന്‍ സുന്ദരന്‍ (വെള്കുല ചുന്ദരന്‍).ഇദ്ദേഹം വേറെയും ഇടങ്ങളില്‍ വരുന്നുണ്ട് .പാലിയം ശാസനം എഴുതിയത് “വെണ്ണീര്‍” വെള്ളാളന്‍ എന്നെടുത്ത് പറയുന്നു. അപ്പോള്‍ വെണ്ണീര്‍(ഭസ്മം) അണിയാത്ത വെള്ളാളനും ഉണ്ടായിരുന്നു എന്നനുമാനിക്കണം .അവരാവനം “ദരിയാ”വെള്ളാളര്‍.

അവരുടെ ജൈനപ്പള്ളിയാവനം ദരിയാപ്പള്ളി അല്ലെങ്കില്‍ തരിസാപ്പള്ളി .

കൊല്ലം ചെപ്പേടെന്നു അറിയപ്പെടെണ്ട ശാസനം എന്തുകൊണ്ടാണ് സ്ഥാനുരവി ചെപ്പേട്‌ എന്നോ അയ്യനടികള്‍ ചെപ്പെടെന്നോ അറിയപ്പെടാതെ കോട്ടയം/സിറിയന്‍ /കൃസ്ത്യന്‍ ചെപ്പേടെന്നരിയപ്പെടുക എന്നു നമുക്ക് പരിശോധിക്കാം .ഇംഗ്ലീഷില്‍ ഇത് ടാബുല ക്വിലോനെസ്സിസ്  (tabula quilonesis) എന്നാണരിയപ്പെടുക .

എ.ഡി ൬൬൦ –ല്‍  അന്തരിച്ച ജേശു ജാബു എന്ന ബാബിലോനിയക്കാരന്‍ നെസ്തോറിയന്‍ പാത്രിയര്‍ക്കീസ് പൌരോഹിത്യ സേവന അപര്യാപ്തതയെ കുറിച്ചു ശീമോന്‍ എന്ന പേര്‍ഷ്യന്‍ മേത്രാപ്പോളിത്തായ്ക്ക് എഴുതിയ ഒരു കത്തില്‍ പേര്‍ഷ്യന്‍ തീരത്ത് നിന്നും ൧൨൦൦ പാരസാംഗ് അകലെയുള്ള “കൊലോന്‍” എന്ന രാജ്യത്തെ കുറിച്ചു പറയുന്നു എന്നും ഈ കൊലോന്‍ കൊല്ലം ആണെന്നും ലോഗന്‍ മലബാര്‍ മാനുവലില്‍ (പേജ് ൨൯൪)എഴുതി .എന്നാല്‍ ലോഗന്റെ ഊഹം ശരിയല്ല എന്നും യൂളും ബര്നലും ജോബ്സന്‍ ജോബിന്റെ ഒന്നാം പതിപ്പില്‍ ചേര്‍ത്ത അടിക്കുറിപ്പില്‍ കൊലോന്‍ ഒരു മലയന്‍ തുരമുഖം എന്ന് പറയുന്നു (കൊല്ലത്തിന്റെ ചരിത്രം. പി.ഭാസ്കരനുണ്ണി-കൊല്ലം പബ്ലിക് ലൈബ്രറി ൧൯൯൪ പേജ് ൩൨) എ.ഡി ൮൨൨- ല്‍ മാര്‍ സാബോര്‍, മാര്‍ ബാരോസ് എന്ന രണ്ടു നെസ്ത്രോറിയന്‍ പുരോഹിതര്‍ ബാബിലോനിയായില്‍ നിന്ന് “കൌലത്ത്” ചെന്ന് ചക്രവര്ത്തിയുടെ അനുമതി വാങ്ങി പള്ളി പണിയിച്ചു എന്ന്  Jan Pieter N Land(1834-1897) എഴുതിയ Anecdota Syriaca എന്ന പുസ്തകത്തില്‍ ഉണ്ടെന്നു ചിലയിടങ്ങളില്‍ (ഇളംകുളം കൃതികളില്‍) ഉണ്ടെങ്കിലും നെറ്റ് പി.ഡി.എഫ് വേര്‍ഷനില്‍ അത് കാണാന്‍ സാധിച്ചില്ല .

കൊലോന്‍ എന്നും കൌലോന്‍ എന്നും ഉച്ചരിക്കുന്ന ആ ദേശം കൊല്ലം ആകില്ല .അക്കാലത്ത് തെക്കന്‍ കൊല്ലം വെറും “കൊല്ലം” ആയിരുന്നില്ല.ചെപ്പേടില്‍ എഴുതും  പോലെ “കുരക്കേണി കൊല്ലം”ആയിരുന്നു .വടക്കന്‍ കൊല്ലം ‘പന്തലായനി കൊല്ലം” കൌലം ,കൊലോന്‍ എന്നിവ  മലയന്‍ തുറമുഖം ആവണം .

മാര്‍ക്കോപോളോ ൧൨൯൬ ല്‍ കൊല്ലത്ത് വരുമ്പോള്‍ ആളുകള്‍ എല്ലാം വിഗ്രഹാരാധനക്കാര്‍ .കൃസ്ത്യാനികള്‍ വളരെ കുറവായിരുന്നു (കൊല്ലത്തിന്റെ ചരിത്രം പി.ബി.ഉണ്ണി ) ൮൪൯ ല്‍ കൃസ്ത്യന്‍ പള്ളി പണിയാന്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു എങ്കില്‍ ൪൦൦ വര്ഷം കഴിഞ്ഞ് അവര്‍ എത്രയോ അധികം ആളുകള്‍ ആകുമായിരുന്നു. മാര്‍ക്കോപോളോ കണ്ടത് വളരെ കുറച്ചു ക്രിസ്ത്യാനികളെ മാത്രം എന്നത് ൮൪൯ കാലത്ത് കൊല്ലത്ത് ചര്‍ച്ച് ഇല്ലായിരുന്നു എന്നതിനെ കാട്ടുന്നു .

തരുസാപ്പള്ളി ചെപ്പെടിനുണ്ട്  എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്ന പ്രത്യേകതകള്‍ എവയെന്നുനോക്കാം :

൧.പശ്ചിമെഷ്യന്‍ ഭാഷകളായ അറബിക്,പേര്‍ഷ്യന്‍,ഹീബ്രു എന്നിവയിലും മലയാളം,തമിഴ്,സംസ്കൃതം എന്നീ ഭാഷകളിലും എഴുതപ്പെട്ട ഈ പ്രമാണത്തില്‍ വട്ടെഴുത്ത് ,ഗ്രന്ഥഅക്ഷരം ,കുഫിക് ,പഹ്ലവി,ഹീബ്രു എന്നീ ലിപികള്‍ കാണാം ( രാഘവ വാര്യരും കേശവന്‍ വെളുത്താട്ടും എന്‍.ബി.എസ് ൨൦൧൪)

൨.ഇന്ത്യാസമുദ്രത്തിലെ വാനിജ്യബന്ധങ്ങളെയും  അത് വഴി ലോകചരിത്രത്തില്‍ തന്നെ  വിലയേറിയ വിവരങ്ങള്‍ നല്‍കാന്‍ പോന്ന രേഖ(വാര്യരും വെളുത്താട്ടും )

൩.സുറിയാനി കൃസ്ത്യാനികള്‍ അവരുടെ “അവകാശങ്ങളുടെ”  അടിയാധാരം ആയി പറയുന്ന  (വിക്കി )

൪. ൧൫൯൯- ല്‍ ഉദയം പേരൂര്‍ സുന്നഹദോസ് നടക്കുമ്പോള്‍ ഈ രേഖാ അവരുടെ കൈകളില്‍ എത്തി .

(ആരുവഴി,എങ്ങനെ എന്ന് പറയാതെ എന്തോ ഒളിച്ചു വയ്ക്കുന്നു )

൫.നാട്ടുകാരായ ചില സാക്ഷികളുടെ പേര്‍ ആന്ക്തില്‍ ഡ്യൂ പെറോ

എന്ന ഫ്രഞ്ച് പണ്ഡിതന്‍ പ്രസിദ്ധീകരിച്ചു (വാര്യര്‍ ,കേശവന്‍ ദ്വയം )

(പക്ഷെ അവ അവര്‍ നല്‍കുന്നില്ല. നെറ്റില്‍ അത് കിട്ടുന്ന സാഹചര്യത്തില്‍ എന്തെ അതൊഴിവാക്കി ?)

൬. രേഖകള്‍ അവസാനം കോട്ടയം അരമനയില്‍ എത്തി .

(എങ്ങിനെ എന്ന് പറയുന്നില്ല .പാതി തിരുവല്ലാ അരമനയ്ക്ക് കൊടുത്തതിനും കാരണം പറയുന്നില്ല ).

൭.ഓലകളുടെ വലിപ്പവ്യത്യാസം മറച്ചു വയ്ക്കുന്നു.

൮.ഓലകള്‍ തമ്മിലുള്ള രാജമുദ്രയുള്ള (ആന)   “ബന്ധനം” എവിടെ പോയി എന്നതും മറച്ചു വയ്ക്കുന്നു .ആന മുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക (ഒപ്പെട്) എവിടെ എന്നതിനും മറുപടി ഇല്ല .

൯.ഇപ്പോഴുള്ള, പശ്ചിമേഷ്യന്‍ ഒപ്പേട് ആങ്കില്‍ ഡ്യൂ പെറോ കണ്ടിട്ടില്ല. അത് ഏതോ വിദ്വാന്‍ (അല്ലെങ്കില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ) പെരോയ്ക്ക് ശേഷം, ദുഷ്ടലാക്കോടെ കൂട്ടിച്ചേര്‍ത്തതെന്നു വ്യക്തം. നാടന്‍ സാക്ഷികളുടെ ഒപ്പേടിലുള്ള രാജമുദ്ര (ആനമുദ്ര)  ഈ ഒപ്പേടില്‍ കാണുന്നില്ല താനും .കൃത്രിമം എന്ന് വേറെ തെളിവ് വേണോ?

ചെപ്പേട്‌ താണ്ടിയ വഴികള്‍

ചെപ്പേട്‌ തേവലക്കര ശിവ ക്ഷേത്രത്തിലായിരുന്നു സൂക്ഷിക്കപ്പെട്ടത് എന്ന് കൊല്ലംകാരന്‍ തെക്കുംഭാഗം മോഹന്‍.ആ ശിവക്ഷേത്രം  പ്രാചീനകാലത്ത് ബുദ്ധവിഹാരമോ ജൈനവിഹാരമോആയിരുന്നു.ബ്രാഹ്മണാധിപത്യകാലത്ത് അത് ശിവക്ഷേത്രമായി മാറപ്പെട്ടു എന്ന്  “കേരള ക്രിസത്യാ നികള്‍ -ആവിര്‍ഭാവവും വളര്‍ച്ചയും” എന്ന കൃതിയിലും തരിസാപ്പള്ളി ചെപ്പേട്‌ എന്ന ബ്ലോഗിലും പറയുന്നു. ൧൫൪൪-ല്‍ മാര്‍ട്ടിന്‍ അല്‍ഫോന്‍സാ ദിസൂസ്സായുറെ നേതൃത്വത്തില്‍ ഫ്രഞ്ചുകാര്‍ ക്ഷേത്രം കൊള്ള അടിച്ചപ്പോള്‍ ചെപ്പേട് അവരുടെ കയ്യിലായി. അങ്ങനെ ആദ്യകാലത്ത് തന്നെ അത് തൊണ്ടിയായി .പിന്നീടത്  ഡച്ചുകാരുടെ കയ്യിലായി.കൊച്ചിക്കോട്ട പിടിച്ചടക്കിയപ്പോള്‍ അത് ഈസ്ടിന്ത്യാ കമ്പനി വശമെത്തി.കേണല്‍ മന്ട്രോയുറെ കാലത്ത് ചില ക്രിസ്ത്യന്‍ മത മേധാവികള്‍ തങ്ങളുടെ സെയിന്റ് “തെരേസാസ്യാപ്പള്ളി”ക്ക് കിട്ടിയത് എന്ന് പറഞ്ഞ് അത് കൈവശമാക്കി.പിന്നിട്ട് രണ്ടു ബിഷപ്പുമാര്‍ തമ്മില്‍ തര്‍ക്കം വന്നപ്പോള്‍ പങ്കു വച്ചു. ശരിക്കുമുള്ള,ആനമുദ്രയുള്ള  നാടന്‍ ഒപ്പെട്(൧൫ സാക്ഷികള്‍)  ഇപ്പോഴും ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്നു. പക്ഷെ നെറ്റില്‍ അത് കിട്ടും. പെരോയ്ക്ക് സ്തുതി .

“പ്രശസ്ത ആംഗലേയ ചരിത്ര കാരൻ ആയ ആർ. എസ്. വൈറ്റ്വേ
‘ഇന്ത്യ യില്‍ പോ ർ ച്ചു ഗീ സ് അധികാര ത്തി ൻ റെ ഉദയം ‘
പുസ്തകം രചിച്ച് ട്ടു ണ്ട്. അതിൽ ഈ ക്ഷേത്രം കൊള്ളയെക്കുറിച്ച്
പറഞ്ഞി ട്ടുണ്ട് (പുറം 284 )’ ഡിസൂസ യുടെ നേതൃത്വ ത്തി ൽ ഒരു കൂട്ടം
പറ ങ്കി പടയാളികള്‍ കടൽ തീരത്ത് നിന്ന് മൈലുകള്‍ അകലെ യുള്ള തേവലക്കര ക്ഷേത്രംആക്രമിച്ചു. ക്ഷേത്രം നിറയെ സ്വർണ്ണം ഉണ്ട് എന്ന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആക്രമണത്തി നു തു നി ഞ്ഞ ത് ‘
വൈറ്റ് വേ യുടെ വിവരണം അതേ പടി സർദാർ കെഎം. പണിക്കര്‍
തൻറെ “കേരള സ്വാതത്ര്യ സമര ചരിത്രം” എന്ന പുസ്തകത്തിലും എടുത്തു ചേര്‍ത്തി ട്ടു ണ്ട്കൊല്ലം പട്ടണത്തിൽ നിന്ന് തേവലക്കര യില്‍ കുടിയേറിയ “മണിഗ്രാമ” കാരുടെ ക്ഷേത്രമാണ്പറ ങ്കി ക ൾ കൊള്ള അടിച്ചത്.
ഈവസ്തുത ‘ ചർച്ചു ഹിസ്റ്ററി ഓഫ് ട്രാ വൻ കൂ ർ ‘എന്ന പുസ്തക ത്തി ൽ അതിന്റെ രചയിതാവ് മി: ആഗൂ ർരേഖ പ്പെടു ത്തി യയി ട്ടുണ്ട്
തങ്ങള്‍ ക്കു കിട്ടിയ “തരിസാപ്പള ളി ചെപ്പേട് ധരിസായികൾ സൂക്ഷിച്ചിരു ന്ന ത് ഈ ക്ഷേത്രനിലവറയി ൽ ആയിരുന്നു. ക്ഷേത്രത്തിലെ സമ്പാദ്യ ത്തോടൊപ്പം ഈ ചെപ്പേടും കൈവശം ആക്കി എന്നു വേണം കരുതാന്‍. അദ്ദേഹം അത് ഗോവയിലെ ലത്തീന്‍ ആർച്ചു ബിഷപ്പ് ആയിരുന്ന അല്ക് സിസ്സ് ഡി മെന്‍സ് സിനു കൈമാറി(തെക്കുംഭാഗം മോഹന്‍ തരിസാപ്പള്ളി ബ്ലോഗ്‌ കാണുക )

പരിങ്കികളും ലന്തക്കാരും പിന്നെ ഇന്കിരിയെസ്സും

ഫ്രഞ്ചുകാര്‍ തേവലക്കര ശിവക്ഷേത്രം കൊള്ള അടിച്ച ചരിത്രം എഴുതിയവര്‍ (പദ്മനാഭ മേനോന്‍,ചാലയില്‍ പണിക്കര്‍ .ഇളംകുളം )

ആ ശിവക്ഷേത്രം എ.ഡി ൮൪൯ കാലത്ത് ബുദ്ധവിഹാരമോ ജൈനവിഹാരമോ  (പള്ളി) ആയിരുന്നു എന്നും അവിടെ ആണ് തരിസാപ്പള്ളി ചെമ്പോല സൂക്ഷിച്ചിരുന്നത് എന്നും പറയാതെ വിട്ടു. ശിവക്ഷേത്രം കൊള്ള അടിച്ചത് വഴിയാണ് തരിസാപ്പള്ളി ചെമ്പോല പറങ്കികള്‍ക്ക് കിട്ടുന്നത് എന്നതും മറച്ചു വച്ചു .

പിന്നെ അത് ലന്തക്കാരുടെ കയ്യില്‍. അവസാനം ഇങ്കിരീസ്സുകാരുടെ കയ്യില്‍ .അവസാനം കോട്ടയം /തിരുവല്ല നസ്രാണികളുടെ കയ്യില്‍ തൊണ്ടി ചെമ്പോല. വാര്യരും വെളുത്താട്ടും ചെപ്പേട്‌ പ്രയാണത്തിന്റെ നാള്‍വഴികള്‍ മറച്ചു വച്ചു. ബന്ധനവിമുക്തമാക്കിയ ചെമ്പോലക്കെട്ടിലെ ആനമുദ്രയുള്ള ,നാടന്സാക്ഷി ഒപ്പേടിനെ കുറിച്ചു അജ്ഞത നടിക്കയും ചെയ്തു.

ഒളിപ്പിച്ചു വച്ചിരിക്കുന്ന  “ദരിതാ സാക്ഷികൾ”

(ദരിതാ = വെണ്ണീര്‍ അണിയാത്ത വെള്ളാള വ്യാപാരികള്‍ )

1.വേൾകുല സുന്ദരൻ

( വേൾകുല “ചന്ദിരൻ” എന്നാണു പെറോ എഴുതിയത്)

2.വിജയനാരായണൻ

3.ഇതിരാക്ഷി ഒടിയ കണ്ണൻ നന്ദനൻ
4)മദിനേയ വിനയ ദിനൻ

5) കണ്ണ നന്ദനൻ
6) നലതിരിഞ്ഞു തിരിയൻ

7) കാമൻ കണ്ണൻ
8) ചേന്നൻ കൺനൻ
9) കണ്ടൻ ചേരൻ
10)യാകൊണ്ടയൻ
11) കനവാടി അതിതേയനൻ

ആന മുദ്ര

12) മുരുകൻ ചാത്തൻ
13) മുരുകൻ കാമപ്പൻ
14) പൂലക്കുടിതനയൻ
15) പുന്നത്തലക്കോടി ഉദയനൻ കണ്ണൻ
16) പുന്നത്തലകോരനായ കൊമരൻ കണ്ണൻ
17) സംബോധി വീരയൻ
(from :Anquttil du Peron in his book Zend Avesta.

ഇപ്പോൾ ലഭ്യമായ ദാന ഓലകളിൽ അവസാന പുറം
“വേൾകുലസുന്ദരൻ,വിചൈയ…..” എന്നപൂർണ്ണമായി
അവസാനിക്കുന്ന.പെറോ നൽകുന്ന ലിസ്റ്റിലാദ്യം വേൾകുല
ചന്ദ്രൻ (സുന്ദരൻ തെറ്റിയതാവാം ചന്ദ്രൻ).രണ്ടാമൻ വിജയ നാരായണൻ.
തുടർന്നു കുറെ നാടൻ പേരുകളും ഇടയിൽ ഒരാനയുടെ ചിത്രം.

വട്ടെഴുത്ത്.
ആ സാക്ഷികളെ  അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.കൃസ്ത്യൻ
പേരുകളോ സിറിയൻ പദമോ വരാത്തതു കൊണ്ടാവം ഒപ്പേടിനു
ഒളിവിൽ കിടക്കേണ്ടി വരുന്നത്.ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ട് എന്നു മനസ്സിലാക്കിയിട്ടും അതു തങ്ങളുടെ ഗ്രന്ഥത്തിൽ വാര്യരും കേശവനും  നൽകാഞ്ഞതിലെ “ദുഷ്ടലാക്ക്”മനസ്സിലാകുന്നില്ല.
കൊല്ലം ചേപ്പേടിന്റെ ആര്യലിപിയിലുള്ള ഒരു പകർപ്പും സംസ്കൃതത്തിലുള്ള ഒരു വിവർത്തനവും 1758-ല് ഇന്ത്യയിൽ വന്ന പൈതൃകപഠന വിദഗ്ദൻ ആങ്ക്തിൽ ദ്യുപെറോ വശമുണ്ടെന്നും

അതിൽ നാട്ടുകാരായ സാക്ഷികളുടെ പേർ ഉണ്ടെന്നും
വാര്യർ-കേശവൻ കൂട്ടായ്മ പ്രസ്താവിക്കുണ്ട് (പുറം94,95)

ആ സാക്ഷി പട്ടികനെറ്റിൽ ലഭ്യമായിരിക്കെ അവപുസ്തകത്തിൽ കൊടുക്കാഞ്ഞത് അക്ഷന്ത്യവ്യമായ കുറ്റം തന്നെ.

എന്താവാം അവർ ആ ലിസ്റ്റ് ഒളിപ്പിച്ചു വയ്ക്കാൻ കാരണം?

അവര്‍ ആരെയാണ് ഭയക്കുന്നത്?

എവിടെന്നെത്തീ “മാര്‍”?

===========================

തരുസാപ്പള്ളി ശാസനത്തെ കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ചരിത്രകാരന്മാര്‍ “മാര്‍ സപീര്‍ ഈശോ ചെയ്വിച്ച പള്ളി”യാണ് കൊരക്കേണി കൊല്ലത്തെ പള്ളി എന്ന് പരക്കെ പറഞ്ഞു വരുന്നു .ആരാണീ മാര്‍ സപീര്‍ .മാര്‍ എന്നാല്‍ ബിഷപ്പ് .അയ്യനടികല്‍ക്കതു “മാറുവാന്‍” ആയിരുന്നത്രെ.

പക്ഷെ എവിടെ നിന്ന് വന്നു ഈ ‘മരുവാന്‍’ .

അതൊരു ബഹുമാനദ്യോതകാമോ ക്രിയയോ ?

“നീറേറ്റമരാന്‍” എന്ന് പല അട്ടിപ്പേര്‍ ദാനാധാരങ്ങളിലും കാണാമത്രെ.

തരി സാപ്പള്ളി  ചെപ്പെടിലും അത്രയല്ലാതുള്ളോ?

൧൮൪൪ ജൂണ്‍ ലക്കം Madras Journal  of Literature and Science  ആണ് Rev.H.Gundert

ആദ്യമായി അദ്ദേഹം സിറിയന്‍ ക്രിസ്ത്യന്‍ എന്നും കോട്ടയം എന്നും വിളിച്ച് തരിസാപ്പള്ളി ശാസനം പ്രസിദ്ധീകരിക്കപ്പെടുന്നത് .വട്ടെഴുത്തിലും

ഗ്രന്ഥ അക്ഷരത്തിലും .അതില്‍ “നീരേറ്റമരുവാന്‍” എന്നത്‌ വട്ടെഴുത്തില്‍

സവീരീശോ എന്ന് ഗ്രന്ഥ അക്ഷരത്തില്‍ നമുക്ക് വ്യക്തമായി വായിക്കാവുന്ന രീതിയില്‍ .അപ്പോള്‍ എവിടെ “മാര്‍” ? എവിടെ

ബിഷപ്പ് ?  നീരെട്ടമാരുവാന്‍ എന്നതു ക്രിയാപദം മാത്രം .അതില്‍ ബിഷോപ്പും മെത്രാനും മെഴുകുതിരിയും ഒന്നുമില്ല.

കടപ്പാട്രാഘവവാര്യര്‍ & കേശവന്‍ വെളുത്താട്ട്‌.തരിസാപ്പള്ളിചെപ്പെട് എന്‍.ബി.എസ് ൨൦൧൩

The Christians had not taken the definite form of a community in Kerala earlier (than 11-12cnturies) and the dubious Copperplate Charters believed to have been given to the trading community there, towards the end of 8th Century, does not associate itself with the Christians of  any denomination

—————-Page 354 Social History of India , Sadasivan .S.N

With the arrival of–Sankara , says Artist Rama Varma Raja, the Vihars of the Buddhists (Buddhist  Pallys) have transferred into Siva Temples  .For the extirpations of the followers of Buddhism deadly begot  Veera Saiva anchorites (with killer instinct) were imported to Kerala from Tamil Nadu –

—————————Sadasivan ,S.N, Social History of India Page 315

പരിങ്കികളും ലന്തക്കാരും പിന്നെ ഇന്കിരിയെസ്സും

ഫ്രഞ്ചുകാര്‍ തേവലക്കര ശിവക്ഷേത്രം കൊള്ള അടിച്ച ചരിത്രം എഴുതിയവര്‍ (പദ്മനാഭ മേനോന്‍,ചാലയില്‍ പണിക്കര്‍ .ഇളംകുളം )

ആ ശിവക്ഷേത്രം എ.ഡി ൮൪൯ കാലത്ത് ബുദ്ധവിഹാരമോ ജൈനവിഹാരമോ  (പള്ളി) ആയിരുന്നു എന്നും അവിടെ ആണ് തരിസാപ്പള്ളി ചെമ്പോല സൂക്ഷിച്ചിരുന്നത് എന്നും പറയാതെ വിട്ടു. ശിവക്ഷേത്രം കൊള്ള അടിച്ചത് വഴിയാണ് തരിസാപ്പള്ളി ചെമ്പോല പറങ്കികള്‍ക്ക് കിട്ടുന്നത് എന്നതും മറച്ചു വച്ചു .

പിന്നെ അത് ലന്തക്കാരുടെ കയ്യില്‍. അവസാനം ഇങ്കിരീസ്സുകാരുടെ കയ്യില്‍. അവസാനം കോട്ടയം /തിരുവല്ല നസ്രാണികളുടെ കയ്യില്‍ തൊണ്ടി ചെമ്പോല.വാര്യരും വെളുത്താട്ടും ചെമ്പെടു പ്രയാണത്തിന്റെ നാള്‍വഴികള്‍ മറച്ചു വച്ചു. ബന്ധനവിമുക്തമാക്കിയ ചെമ്പോലക്കെട്ടിലെ നാടന്സാക്ഷി ഒപ്പേടിനെ കുറിച്ചു അജ്ഞത നടിക്കയും ചെയ്തു .

എ.ഡി ൮൨൨-ല്‍ മാര്‍ സപോര്‍ , മാര്‍ ബാരോസ് എന്ന രണ്ട്ട് നെസ്തോറിയന്‍ പുരോഹിതന്മാര്‍ ബാബിലോണിയായില്‍ നിന്ന്

“കൌലത്ത്” ചെന്ന്‍ അവിടെ ഒരു പള്ളി പണിയാന്‍ ചക്രവ ര്ത്തിയുടെ അനുവാദം വാങ്ങി എന്ന് ലാണ്ടിന്റെ (Annecdota Syriaca by Land )അനെക് ഡേറ്റാ സിറിയക്ക എന്ന പുസ്തകത്ത്തിലുണ്ട് എന്നൊക്കെ പറഞ്ഞു തടിതപ്പാന്‍ പണ്ട് സാധിച്ചിരുന്നു .ഇന്ന് പഴയപുസ്തകങ്ങള്‍ പി.ഡി.എഫ് ഫയല്‍ ആയി നെറ്റില്‍ കിട്ടും.നെറ്റില്‍ അത് കാട്ടിത്തരാന്‍ സാധിക്കണം .എന്നാലെ ഇന്ന് ശരിയെന്നു പറയാന്‍ സാധിക്കയുള്ളൂ .കൌലം മലയന്‍ തുരമുഖമല്ല “കുരക്കേണി” കൊല്ലമാനെന്നു സമ്മതിക്കണമെങ്കില്‍ അതിനും തെളിവുവേന്നം.

ഒന്‍പതാം ശതകത്തില്‍ ഇന്നത്തെ തെക്കന്‍ കൊല്ലം “കുരക്കേണി “ കൊല്ലം

ആയിരുന്നു.വടക്കന്‍ കൊല്ലം പന്തലായനി കൊല്ലം .കൌലം “കുരക്കേണി” കൊല്ലമല്ല. അവിടെ ജൈനപ്പള്ളി പനിയച്ചത് “ശബരീശന്‍” എന്ന “ദരിസാ”വെള്ളാളനും .(ദരിസാ എന്ന് പറഞ്ഞാല്‍ “വെണ്ണീര്‍” വെള്ളാളനല്ല,

“വെണ്ണീര്‍ -ഭസ്മം ധരിക്കാത്ത” എന്നര്ത്ഥം

എങ്ങിനെ സിറിയന്‍ ക്രിസ്ത്യന്‍ പള്ളി ആയി ?

ബുദ്ധരും ജൈനരും എന്ന ലേഖനത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള എഴുതി : സംസ്കാരത്തിന്റെ മുദ്രകള്‍ (എന്‍.ബി.എസ് ൧൯൬൬ പേജ് ൯൧) – അവൈദീകമായ ദേവാലയ്ങ്ങളെയെല്ലാം പള്ളി എന്നാണു പറഞ്ഞിരുന്നത്. (ശൂദ്രപള്ളികള്‍ എന്ന തലക്കെട്ടിനടിയില്‍ വരുന്ന

ഭാഗം) ബൌദ്ധര്,ജൈനര്‍,ക്രിസ്ത്യാനികള്‍,മുസ്ലിമുകള്‍ എന്നിവരുടെ ക്ഷേത്രങ്ങളെ മാത്രമല്ല, ശൂദ്രര്‍ തുടങ്ങിയ താഴ്ന്ന ജാതിക്കാര്‍ ആരാധിച്ചിരുന്ന തനി ദ്രാവിഡ രീതില്യുള്ള അമ്പലങ്ങളെയും ഉയര്‍ന്ന ജാതിക്കാര്‍ പള്ളികള്‍ എന്ന് പരയുമായിരുന്നു. ൧൪൦൦ അടുത്ത് പെരുമ്പടപ്പ് വാണിരുന്ന രാമവര്‍മ്മയുടെ കാലത്തുണ്ടായ “വിടനിദ്രാഭരണം” എന്ന സംസ്കൃത ഗ്രന്ഥത്തില്‍ നിന്ന് ദ്രമിഡ വേദത്തിന്റെ ( തിരുവായ്മൊഴി ) കര്‍ത്താവായ നമ്മാഴ്വാര്‍ക്ക് അന്ന്  തിരുവഞ്ചിക്കുളത്തു  പ്രത്യേക ക്ഷേത്രമുണ്ടായിരുന്നു എന്നും അതിനെ “പള്ളി” എന്നാണു പറഞ്ഞിരുന്നുവെന്നും ഗ്രഹിക്കാം.

തെക്കന്‍ തിരുവിതാം കൂറില്‍ കുഴിത്തുറയ്ക്ക് സമീപമുള്ള തിരു ച്ചാണത്ത് “പള്ളി” ൧൪- ശതകം വരെ ജൈനക്ഷേത്രമായിരുന്നു.

അപ്പോള്‍ എ.ഡി ൮൪൯ – ല്‍ എഴുതപ്പെട്ട തരുസാപ്പള്ളി ശാസനത്തിലെ പള്ളി എങ്ങിനെ സിറിയന്‍ ക്രിസ്ത്യന്‍ പള്ളി ആയി ?

൧൬൬൧ — ല്‍ കൊല്ലം ആക്രമിക്കാനെത്തിയ ഡച്ചു കപ്പല്‍ കൊള്ളക്കാരന്‍ ന്യൂ ഹൊഫ് എഴുതി: “ചീനകൊല്ലംഭാഗത്ത് കടലിനു സമീപമായി പരവരുടെ ഒരു വലിയ ഗ്രാമമുണ്ട് . വടയാറ്റുപിള്ളയുടെ വീടും അവിടെ ആണ്.ഒരു മെയില്‍ വട്ടത്തില്‍ ഒരു മണ്കോട്ട കൊണ്ട്ട് വീട് ചുറ്റപ്പെട്ടിരിക്കുന്നു ,കോട്ടയില്‍ പീരങ്കികള്മുണ്ട(പേജ് ൧൦൯).  ക്രിസ്ത്യന്‍ പള്ളിയെ കുറിച്ചു പരാമര്‍ശമൊന്നുമില്ല .

അധിക വായനയ്ക്ക്

൧.എം.ആര്‍ .രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ടു –തരിസാപ്പള്ളിചെപ്പെട് എന്‍.ബി.എസ ൨൦൧൩

൨.ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ -സംസ്കാരമുദ്രകള്‍ മാലുബെന്‍ ൨൦൦൯

൩..കേരളക്രിത്യാനികള്‍ ,ആവിര്‍ഭാവവും വളര്‍ച്ചയും –തെക്കുംഭാഗം മോഹന്‍ അസെറ്റ് ബുക്സ് ൨൦൧൫

൪.പി.ഭാസ്കരന്‍ ഉണ്ണി –കൊല്ലത്തിന്റെ ചരിത്രം കൊല്ലം പബ്ലിക് ലൈബ്രറി

വണ്‍-വണ്‍-വണ്‍

മാര്‍ച്ച് 20, 2009

വണ്‍-വണ്‍-വണ്‍ ലോകത്തിലെ അതിപ്രസസ്ഥമായ നഗരിയാണ്‌ ലണ്ടന്‍. ലണ്ടന്റെ സിരാകേന്ദ്രം ആണ്‌ ട്രഫാല്‍ഗര്‍ സ്ക്വയര്‍. 1805 ല്‌ ബ്രിട്ടന്റെ നവികപ്പടയോടു നെപ്പോളിയന്‍ തോറ്റു തുന്നം പാറ്റിയ സ്ഥലമാണ്‌സ്പാനീഷ്‌ മുനമ്പിലെ ട്രഫാല്‍ഗര്‍ .നീണ്ട പത്തു കൊല്ലം കൂടി നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ ജീവിച്ചിരുന്നുവെങ്കിലും വീണ്ടും ഒരിക്കല്‍ കൂടി ബ്രിട്ടനെ ആക്രമിക്കാന്‍ നെപ്പോലിയന്‍ ധൈര്യം കാടിയില്ല. അവസാനം വെല്ലിംഗ്ടണ്‍ പ്രഭുവിനാല്‍ തോല്‍പ്പിക്കപ്പെടുകയും ചെയ്തു. രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരമാണ്‌ ലണ്ടന്‍. നിരവധി യുദ്ധങ്ങള്‍ക്കും മൂന്നു തീപിടുത്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്ന പ്രാചീന നഗരി. നമ്മുടെ ഝാന്‍സി റാണിയെപ്പോലെ അല്ലെങ്കില്‍ രഹ്‌നാ സുല്‍ത്താനയെപ്പോലെ ബ്രിട്ടീഷുകാരാല്‍ ആരാധിക്കപ്പെടുന്ന, ഒരു ട്രൈബല്‍ റാണിയായിരുന്നു ബൊഡിക. റോമസാമ്രാജ്യത്തിനെതിരെ പടപൊരുതി വീരചരമമടഞ്ഞ അവളുടേയും ബലാല്‍സംഗം ചെയ്യപ്പെട്ട അവളുടെ രണ്ടു പെണ്മക്കളുടേയും പ്രതിമകള്‍ ലണ്ടന്‍ പാലത്തിനു സമീപം കുതിരപ്പുറത്ത്‌ നമ്മുട ശ്രദ്ധയെ ആകര്‍ഷിച്ചു നിലകൊള്ളുന്നു. പടനായകരുടെ പ്രതിമകളും സ്മാരകങ്ങളും നിര്‍മ്മിക്കുന്നതില്‍ വലിയ താല്‍പ്പര്യം ഇല്ലാത്തവരാണ്‍` ബ്രിട്ടീഷ്‌ ജനത. എന്നാല്‍ അപൂര്‍വ്വം ചില പോരാളികള്‍ക്ക്‌ ആ ബഹുമതി കിട്ടിയിട്ടുണ്ട്‌. വാട്ടെര്‍ലൂവില്‍ വെന്നിക്കൊടി പാറിച്ച വെല്ലിങ്ങ്ടണ്‍ പ്രഭുവിനും ട്രഫാല്‍ഗറില്‍ വിജയം കൈവരിച്ച ഹൊറോഷ്യോ നെല്‍സണേയും പ്രതിമകളിലൂടെ ബ്രിട്ടീഷ്‌ ജനത സ്മരിച്ചു കൊണ്ടേയിരിക്കുന്നു. നെല്‍സണ്‍ പ്രതിമകള്‍ പലതുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌,ഏറ്റവും ഉയരത്തില്‍ നിലകൊള്ളുന്ന, ട്രഫാല്‍ഗര്‍ സ്ക്വയറിന്റെ നടുവിലുള്ള 184 അടി പൊക്കത്തിലുള്ള സ്തംഭത്തിലെ 18 അടി ഉയരമുള്ള പ്രതിമയാണ്‌. നെല്‍സണ്‍ സ്തൂപമാണ്‌ ട്രഫാല്‍ഗര്‍ സ്ക്വയറിലെ പ്രധാന ആകര്‍ഷണകേന്ദ്രം. പോര്‍ട്സ്മൗത്തില്‍ നിലയുറപ്പിച്ചു വെന്നിക്കൊടി പാറിച്ച തന്റെ നവികപ്പടയെ കാണാനെന്നോണം തെക്കു പടിഞ്ഞാറോട്ടു ദൃഷ്ടി പായിച്ചാണ്‌ അതിപ്രശസ്ഥനായ ആ നാവിക മേധാവി നിലകൊള്ളുന്നത്‌.ദൃഷ്ടികള്‍ എന്നു പറയാതെ ഏകവചനം ദൃഷ്ടി എന്നുപയോഗിക്കാന്‍ കാരണം നെല്‍സണ്‌ ഒരു കണ്ണിനു മാത്രമേ കാഴ്ചയുണ്ടായിരുന്നുള്ളു എന്ന കാരണത്താലാണ്‌.രണ്ടെണ്ണം വീതമുള്ള മൂന്നു ശരീരഭാഗ്ങ്ങളില്‍ ഓരോന്നു വീതം ഓരോരോ യുദ്ധങ്ങളില്‍ നഷ്ടപ്പെട്ട പോരാളിയായിരുന്നു നെല്‍സണ്‍. ഒറ്റക്കണ്ണനും ഒറ്റക്കയ്യനും ഒറ്റമണിയനും സായിപ്പിന്റെ ക്രിക്കറ്റ്‌ എന്ന കളിയില്‍ ഒട്ടും താല്‍പ്പര്യം തോന്നിയിട്ടില്ലാത്തതിനാല്‍ ക്രിക്കറ്റ്‌ കളിക്കരുടെ ഇടയില്‍ പോപ്പുലര്‍ ആയ ,കുപ്രസിദ്ധി നേടിയ ആ പ്രയോഗം കേട്ടിരുന്നില്ല. ക്രിക്കറ്റ്കളിയില്‍ മാത്രമല്ല ഡാര്‍ട്ട്‌ എന്ന ക്രീഡാവിനോദത്തിലും ഒന്ന്‌-ഒന്ന്‌-ഒന്ന്‌ എന്ന പയോഗം വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്‌ സ്കോര്‍ 111 ആകുമ്പോള്‍ ഒരു നെല്‍സണ്‍, 222 ആകുമ്പോള്‍ രണ്ട്‌ നെല്‍സണ്‍, 333 ആകുമ്പോള്‍ മൂന്നു നെല്‍സണ്‍ എന്ന്‌ ഇത്തരം കളിക്കാര്‍ വിളിച്ചു കൂകുമത്രേ. മൂന്നു സംഖ്യകളും അശുഭ സൂചികളായിട്ടണത്രേ കണക്കാക്കപ്പെടുന്നതും. ബ്രിട്ടനില്‍ ഡോക്റ്റരന്മാരായി ജോലി നോക്കുന്ന മകളുടെയും മകന്റേയും കുടുംബങ്ങളോടൊപ്പം 60 ദിനങ്ങല്‍ ആംഗലേയ സാംബ്രാജ്യത്തില്‍ ചെലവഴിക്കാന്‍ അവസരം കിട്ടിയ കഴിഞ്ഞ (2008) ഏപ്രില്‍-മേയ്‌ മാസങ്ങളില്‍ ചുറ്റിക്കറുങ്ങും മുന്‍പ്‌ രാത്രികാലങ്ങളില്‍ ടൂറിസ്റ്റ്‌ ഗൈഡുകളും ഇന്റര്‍നെറ്റും പരതി ഗൃഹപാഠം ചെയ്യാറുണ്ടായിരുന്നു. അങ്ങിനെയാണ്‌ ഒന്ന്‌ ഒന്ന്‌ ഒന്നിന്റെ പ്രാധാന്യംവും ആ ക്രൂര ഫലിതത്തിന്റെ പിന്നിലെ ചരിത്രസത്യവും മനസിലാകുന്നത്‌. മൂന്നു യുദ്ധങ്ങളില്‍ തുടര്‍ച്ചയായിട്ടു ജയിച്ചതുകാരണം {വണ്‍-വണ്‍-വണ്‍) 1-1-1 എന്നു പറയുന്നതാണെന്നു പറയുന്നവരും ഉണ്ട്.

പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍

മാര്‍ച്ച് 20, 2009

പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍ ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ നല്ല ഒരു മന്ത്രിയായിരുന്നു തിരുക്കൊച്ചി ധനമന്ത്രി ഏഴു സെന്റിലെ ഓലപ്പുരയില്‍ ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ പി.എസ്സ്.നടരാജപിള്ള.

കേരളത്തിന്റെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും അതു നടപ്പാക്കിയതുതങ്ങളാണെന്നും പലരും അവകാശപ്പെടുന്നു .പാട്ടക്കാര്‍ക്കു വസ്തുക്കളും പാടവും കിട്ടിയെന്നതല്ലാതെ കര്‍ഷത്തോഴിലാളികക്കു കാര്യമായ പ്രയോജനം കിട്ടിയുമില്ല. നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു പി.എസ്സ് .നടരാജപിള്ള ആയിരുന്നു എന്നു ഇന്നു പലരും ചൂണ്ടിക്കാട്ടാന്‍ തയ്യാറായിരിക്കുന്നു. ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ ഡവലപ്മെന്റ് പൊളിറ്റിക്സ് ആന്‍ഡ്സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ് എന്ന പുസ്തകത്തില്‍ പറയുന്നതു കാണുക: 1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍ ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുംകൈകോര്‍ത്ത് ആ സര്‍ക്കാരിനെ പുറത്താക്കി.

അബദ്ധ പഞ്ചാംഗം കുട്ടികള്‍ക്ക്

മാര്‍ച്ച് 20, 2009

അബദ്ധ പഞ്ചാംഗം കുട്ടികള്‍ക്ക് പ്രൊഫ. ജി.ഗോപിനാഥന്‍,ഡോ.ആര്‍.വി.ജി മേനോന്‍, ടി.എന്‍.ഗോപകുമാര്‍,ഡോ.പി.എം മാത്യു തുടങ്ങി വിവിധ രംഗങ്ങിലെ 15 വിദഗ്ധര്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉള്ളതായി ആദ്യ പേജുകളില്‍ നകുന്ന ഹരിതം ബുക്സിന്റെ അക്കാഡമിക് എന്‍സൈക്ലോപീഡിഅ വാല്യം 26, കെ.പി രത്നാകരന്‍ തയറാക്കിയ ഗതകാല കേരളം തായാട്ട് പബ്ലികേഷന്‍സ് 2007 വായിക്കാനിടയായി. സംഘകാലത്ത് കൃഷിയുടെ നിയന്ത്രണം ബ്രാഹ്മണര്‍ക്കായിരുന്നു(പേജ് 18) എന്ന പമ്പര വിഢിത്തം ഇതില്‍ വായിക്കാം. 2007 ഡിസംബറില്‍ പ്രസിദ്ധം ചെയ്ത ഈ പുസ്തകത്തില്‍ ഏ ഡി 52 ല്‍സെന്റ് തോമസ് കേരളത്തില്‍ വന്നു എന്നും ഏഴു പള്ളികള്‍ പണിതു എന്നും മറ്റൊരു കള്ളം കൂടി കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്നു. 2006 സെപ്തംബറില്‍ പോപ്പ് തന്നെ സത്യാവസ്ഥ വെളിപ്പെടുത്തിയ കാര്യം രത്നാകരന്‍ അറിഞ്ഞില്ല. സിറിയ വഴി പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വരെ മാത്രം തോമാ സ്ലീഹാ വന്നു എന്നും തിരിച്ചു പോകുമ്പോല്‍ സിറിയായില്‍ വച്ചു കൊല്ലപ്പെട്ടു എന്നും ക്രിസ്തുമതം വടക്കെ ഇന്ത്യയില്‍ നിന്നും ക്രമേണ തെക്കേ ഇന്ത്യയിലേക്കു വ്യാപിക്കയായിരുന്നു എന്നും <u><a href=”http://www.humanrightskerala.com/index.php?Itemid=4&amp;id=4872&amp;option=com_content&amp;task=view”>പോപ്പ് തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു.</a></u> ക്രിസ്തു വര്‍ഷം ഏഴു മുതല്‍ പതിനൊന്നു വരെയുള്ള കാലത്തു ബുദ്ധ-ജൈന മതങ്ങളുടെ ക്ഷയവും ഹിന്ദുമതത്തിന്റെ ശകതമായ തിരിച്ചു വരവും ശക്തമായി. സമൂഹത്തില്‍ ബ്രാഹ്മണ മേധാവിത്വവും ജാതി സമ്പ്രദായവും ആവിര്‍ഭവിച്ചതു ഇക്കാലത്തായിരുന്നു എന്നു പേജ് 57-58 ല്‍ രത്നാകരന്‍ പറയുന്നു താനും. അപ്പോള്‍ ആദ്യനൂറ്റാണ്ടുകാലത്തെ സംഘകാലത്തെവിടെ നിന്നു വന്നു ബ്രാഹ്മണര്‍? മറുപടി പറയാന്‍ രത്നാകരന്‍ ബാധ്യസ്ഥനാണ്. പേജ് 25 ല്‍ കുറിഞ്ചി,മുല്ല, പാലൈ,നെയ്തല്‍ എന്നു നാലു തിണകളെ കുറിച്ചും അവിടങ്ങളിലെ താമസ്സകാരായിരുന്ന എയ്നര്‍,വേടര്‍,വേട്ടുവര്‍(കുറിഞ്ചി) ആയര്‍,കുറുമ്പര്‍(മുല്ല) മറവര്‍( മറവി എന്നാണു രത്നാകരന്‍ കൊടുത്തിരിക്കുന്നത്)(പാലൈ) പരവര്‍,മീനവര്‍(നെയ്തല്‍) എന്നിവരെക്കുറിച്ചും പിന്നെ തിണയേതെന്നു പറയാത്ത പാണരേയും രത്നാകരന്‍ പരിചയപ്പെടുത്തുന്നു. എന്നാല്‍ മരുത എന്ന കൃഷിസ്ഥലങ്ങലേയും അവിടെ താമസ്സിച്ചു കൃഷി നടത്തി മറ്റുഌഅവരെ ചോറൂട്ടിയ <b><a href=”http://en.wikipedia.org/wiki/Vellalar”>വെള്ളാളര്‍</a></b&gt; എന്ന യഥാര്‍ത്ഥ കര്‍ഷകരെ (ബ്രാഹ്മണര്‍ ഇക്കാലത്തു കുടിയേറിയിട്ടില്ല എന്നതാണു സത്യം) തമസ്കരിക്കയും ചെയ്തിരിക്കുന്നു. പാവം കുട്ടികള്‍.അവരോടെന്തിനീ കടും കൈ?

സി.പി തിരുവിതാം കൂറിനും മേനോന്‍ കേരളത്തിനും

മാര്‍ച്ച് 20, 2009

സി.പി തിരുവിതാം കൂറിനും മേനോന്‍ കേരളത്തിനും തിരുവിതാംകൂറിന്റെ വികസനത്തിനു സി.പി ചെയ്തതുപോലെ കേരളവികസനത്തിന് കാറ്യമായ സംഭാവന ചെയ്തത് അച്ചുതമേനോനാണ്. അവരുടെ തെറ്റുകളും കുറ്റങ്ങളും എടുത്തുകാട്ടുന്ന മലയാളി അവരുടെ സംഭാനകള്‍ കണ്ടില്ലെന്നു നടിക്കുന്നു. വയലാര്‍ സമരം അടിച്ചൊതുക്കിയതിന്റെ പേരിലും മനോരമ അടപ്പിച്ചതിന്റെ പേരിലും സ്.പി.യെ ക്ര്‍00ശിക്കുമ്പോള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചതിനും ഈച്ചരവാരിയരോടു പറഞ്ഞ മറുപടിയിലും മേനോന്‍ ക്ര്‍00ശിക്കപ്പെടുന്നു. സ്.പി.യെക്കുറിച്ചു ശ്രീധരമേനോന്‍ പുതിയ പുസ്തകം എഴുതിയ പോലെ അച്ചുതമേനോനെ കുറിച്ചും ഒരു പുസ്തകം ഡവലപ്മെന്റ് പൊളിറ്റിക്സ് &amp; സൊസ്സൈറ്റി ലൈഫ് പൊളിറ്റിക്സ് ഇന്‍ കേരള ഡോ. ആര്‍.കെ സുരേഷ് കുമാര്‍, ഡോ.പി.സുരേഷ്കുമാര്‍ എന്നിവര്‍ തയാറാക്കിയ പഠനം. കേന്ദ്രഗവണ്മേറ്റുമായി ആരോഗ്യപരമായ ബന്ദ്ധം പുലര്‍ത്തിയ, അധികം ചിരിക്കാത്ത, മാര്‍ക്സിന്റേയും ഗാന്ധിയുടേയും മാനവികതയും ലാളിത്യവും ഉള്‍ക്കൊണ്ട മേനോന്റെ സംഭാവനകള്‍ മൂന്നു പേജു നിറയെ. അതില്‍ ചിലത് 1.സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് 2.ഡ്രഗ്സ് അന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആലപ്പുഴ 3.മെറ്റല്‍സ് അന്‍ഡ് മിനറല്‍സ് ചവറ 4.എലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പ്പറഷന്‍ 5.അഗ്രോമഷിണറീസ് കോര്‍പ്പറേഷന്‍ 6.ഇന്‍ഡസ്റ്റട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ 7.സെന്റെര്‍ ഫോര്‍ ഏര്‍ത് സയന്‍സ് 8.ഫോറസ്ട്രി റിസേര്‍ച്ച് ഇന്‍സ്റ്റ്യിട്യൂട് 9.കാര്‍ഷിക സര്‍വ്വകലാശാല 10.കുസാറ്റ്(സയന്‍സ് അന്‍ഡ് ടെക്നോളജി ഇന്‍സ്റ്റ്യിറ്റ്യൂട്,കൊച്ചി 11.ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക്സ്-കെല്‍ട്രോണ്‍ 12.ശ്രീചിത്രാ മെഡിക്കല്‍ 13. നിരവധി ജലസേചന-വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ (ലിസ്റ്റ് അപൂര്‍ണ്ണം)<p style=”text-align: left;”><img src=”http://api.ning.com/files/I7qkpPyA9niO3jR0Kx0SMEO7CSrLXMxFzM-DkUfMmorX3bWuMuAzG0OQY6V4MUfQ8-X1vY4jGRHYs*PJhO-rKp3uIqZvg*Ym/acthuthamenon.jpg&#8221; alt=”” width=”1476″ height=”2889″/></p>

പഴഞ്ചൊല്‍ വൈദ്യം-2

മാര്‍ച്ച് 19, 2009

പഴഞ്ചൊല്‍ വൈദ്യം-2 നമ്മുടെ പാരമ്പര്യ വൈദ്യന്മാര്‍ ആധുനിക വൈദ്യശാസ്ത്രത്തിലെപോലുള്ള ശരീരശാസ്ത്രം -അനാട്ടമി- പഠിച്ചിരുന്നില്ല. എന്നാല്‍ അവര്‍ക്കു മര്‍മ്മങ്ങള്‍ നല്ലനിഴ്ചയമായിരുന്നു. വൈദ്യനടിച്ചാല്‍ മര്‍മ്മത്തടിക്കും എന്നായിരുന്നു ചൊല്ല്. ഇന്നു ആയുര്‍വേദ ഹോസ്പിറ്റലുകളും ഏ.വി.ഫാര്‍മസികളുമുണ്ട്. ആയുവേദ വൈദന്മാര്‍ അവിടെ വരുന്ന രോഗികളെ പരിശോധിച്ചു ചികില്‍സ നിശ്ചയിക്കുന്നു. പണ്ടാകട്ടെ വൈദ്യന്മാര്‍ നാടി നീളെ നടന്നു രോഗികളെ കണ്ടു പിടിച്ച് ചികില്‍സിക്കയായിരുന്നു. നടന്നു കെട്ട വൈദ്യനും ഇരുന്നു കെട്ട വേശ്യയും ഇല്ല എന്നായിരുന്നു ചൊല്ല്. പില്‍ക്കാലത്താകട്ടെ വേശ്യമാര്‍ക്കും നടന്ന്‌ കസ്റ്റമേര്‍സിനെ കണ്ടെത്തേണ്ടി വന്നിരുന്നു. മൊബൈല്‍ ഉപയോഗം വ്യാപകമായതോടെ വേശ്യകള്‍ക്കും ഒരിടത്തിരുന്നാല്‍ മതി. ശരിക്കും അവര്‍ ഇപ്പോല്‍ കോള്‍ ഗേള്‍സ് ആയി മാറി. ഏതു ചികില്‍സാരീതിക്കും രോഗികളെ ആകര്‍ഷിക്കാന്‍ കഴിയും. ശാസ്ത്രീയവും അശാസ്ത്രീയവും ആകട്ടെ ചികില്‍സകര്‍ പട്ടിണി കിടക്കേണ്ടി വരില്ല. സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തും സ്ഥിതി വ്യത്യസ്തമാകാനിടയില്ല. പുതിയ പുതിയ ചികില്‍സ രീതികള്‍ വരുകയും പോകയും ചെയ്യും. ആദിവാസി ചികില്‍സ ഉദാഹരണ, ഹോളിസ്റ്റിക്,മാഗ്നെറ്റിക് തുടങ്ങി വേറെയും ഉണ്ടു പുത്തനച്ചികള്‍ കുറേകാലം പുത്തനച്ചി പുരപ്പുറം തൂക്കും. പിന്നെ കാണില്ല. എണ്ണ കാണുമ്പോല്‍ പുണ്ണു നാറുന്നതാണ് ഇവര്‍ക്കെല്ലാം രോഗികളെ കിട്ടാന്‍ കാരണം. രോഗികളെ ചികില്‍സിക്കുന്നതിനിടയില്‍ കുടുംബാംഗങ്ങളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്ന ചികില്‍സകരുണ്ട്.

ഈംഗ്ലണ്ടിലെ എഡ്വേര്‍ഡ് ഏഴാമെന്റ്ഭിഷഗ്വരനായിരുന്ന Dr. ട്രീവ്സ് ലോകപ്രസിദ്ധ ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു. ഏഡ്വേര്‍ഡ് ഏഴാമന്റെ കിരീടധാരണത്തിനു രണ്ടു ദിവസം മുമ്പു അദ്ദേഹത്തിന്‌ അപ്പന്‍ഡിസൈറ്റിസ്സിനു ശസ്ത്രക്രിയ ചെയ്തു ഡോ.ട്രീവ്സ് ലോകപ്രസിദ്ധനായി.1902 ലായിരുന്നു ഐതിഹാസികമായി മാറിയ ഈ ശസ്ത്രക്രിയ.

എന്നാല്‍ വിചിത്രമെന്നു പറയട്ടെ വേണ്ട സമയത്തു ശസ്ത്രക്രിയ നടത്താതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഓമന മകള്‍ അതേ രോഗത്താല്‍ മരണമടഞ്ഞു.നമ്മുടെ നാട്ടില്‍ പേരുകേട്റ്റ ഒരു ഡോക്ടരുടെ ഭാര്യ പേപ്പട്ടിവിഷബാധയാല്‍ മരണമടഞ്ഞതു വേണ്ട സമയത്തു പ്രതിരോധ മരുന്നു കുത്തി വയ്ക്കാതിരുന്നതിനാല്‍ ആണ്‌.മറ്റൊരു ഡോക്ടറുടെ സ്തനാര്‍ബുദം അവസാന സ്റ്റേജില്‍ മാത്രമേ കണ്ടെത്തിയുള്ളു. അതുകൊണ്ടെക്കെയാവണം പഴമക്കാര്‍ പറഞ്ഞ്: വൈദ്യന്റെ അമ്മ പുഴുത്തു ചാകും

(തുടരും)

Sir.C.P

മാര്‍ച്ച് 18, 2009

സി.പി തുടര്‍ന്നിരുന്നുവെങ്കില്‍….. ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ സ്മരണ ലണ്ടനിലെ ലോകപ്രസിദ്ധമായ മാഡം തുസേഡ് വാക്സ് മ്യൂസിയം സന്ദര്‍‌ശിച്ച വേളയില്‍ ശാന്തയും മകളുടെ ഭര്‍ത്തൃമാതാവ് പ്രിതാ ശങ്കറും ഐശര്യറായിയോടൊപ്പം നിന്നു ഫോട്ടോ എടുപ്പിച്ചപ്പോള്‍ മകളുടെ ഭര്‍ത്തൃപിതാവ് ഡോ.സി.പി.എസ്സ് പിള്ള മര്‍‌ലിന്‍ മണ്ട്രോയോടൊപ്പം നിന്നു ഫോട്ടൊ എടുപ്പിച്ചു.മകന്‍ മര്ലിന്മണ്ട്രോയുടേയും മകള്‍ ഷാറൂക് ഘാന്റേയും ഒപ്പം നിന്നു ഫോട്ടൊ എടുപ്പിച്ചു.കൊച്ചുമകള്‍ക്കു എലിസബേത് രാജ്ഞിയുടെയും ഭര്‍ത്താവിന്റേയും ഒപ്പം നില്‍ക്കാനായിരുന്നു താല്‍പര്യമെങ്കില്‍ കൊച്ചു മകനു സ്പൈഡര്‍മേന്റെ കൂടെ നിന്നു ഫോട്ടോ എടുപ്പിക്കാനായിരുന്നു താല്‍പര്യം. എനിക്കാകട്ടെ ആല്‍ബര്‍ട് ഐന്‍സ്റ്റീന്റെ കൂടെയും ഗാന്ധിജിയുടെ കൂടെയും നിന്നു ഫോട്ടൊ എടുപ്പിക്കാനും. >ടൈം മാഗസിന്‍ ഇരുപതാം നൂറ്റാണ്ടി വ്യക്തിയായി തെരഞ്ഞെടുത്തതു ഐന്‍സ്റ്റീനെയായിരുന്നു. മഹാത്മജി രണ്ടാമത്തെ റണ്ണേര്‍സ് അപ്പും. (റൂസ്‌വെല്‍റ്റായിരുന്നു ഒന്നാമത്തെ റന്ണ്ണേര്‍സ് അപ്) ജീനിയസ്സുകളിലെ ജീനിയസായ ഐന്‍സ്റ്റീന്റെ ജീവചരിത്രം സ്കൂള്‍ പഠനകാലത്തു തന്നെ വായിച്ചിരുന്നു. എന്നാല്‍ അടുത്ത്കാലത്തു ഫ്രൊ.ഏ.ശ്രീധരമേനോന്‍ രചിച്ച സര്‍ സി.പി.തിരുവിതമ്മ് കൂര്‍ ചരിത്രത്തില്‍ എന്ന പുസ്തകം വായിച്ചപ്പോളാണറിഞ്ഞത് പള്ളിവാസലും കോണ്‍ക്രീറ്റ് റോഡും തിരുവിതാം കൂര്‍ സര്‍വ്വകലാശാലയും മറ്റും മറ്റും തുടങ്ങിയ ക്ഷേത്രപ്രവേശനവിളംബരം ആവിഷ്കരിച്ച, നമ്മുടെ നാടു കണ്ട ഏറ്റവും നല്ല ഭരണാധികാരി ആയിരുന്ന സര്‍ സി.പി രാമസ്വാമീ അയ്യര്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഉദ്ദേശിച്ചിരുന്നത് ആല്‍ബര്‍ട് ഐന്‍സ്റ്റീനെ ആയിരുന്നു. ഒന്നാലോചിച്ചു നോക്കുക എങ്കില്‍ നമ്മുടെ നാട്ടില്‍ നിന്നും എത്രയോ ശാസ്ത്രപ്രതിഭകള്‍ ഉടലെടുക്കുമായിരുന്നു. നമുക്കു ഭാഗ്യമില്ലാതെ പോയി. സി.പി യുടെ മൂക്കു മുറിച്ച് അദ്ദേഹത്തെ നാടുകടത്താനായിരുന്നു ശ്രീകണ്ഠന്‍ നായര്‍ക്കും മണിസ്വാമിക്കും നമുക്കും താല്‍പര്യം. 130 വര്‍ഷം മുമ്പു 1878 മാര്‍ച്ചു 14 നു ജര്‍മ്മിനിയിലെ ഉലം എന്ന സ്ഥലത്തായിരുന്നു ഐന്‍സ്റ്റീന്റെ ജനനം. 1900 ല്‍ ബിരുദം നേടി.ബേണിലെ സ്വിസ് പേറ്റന്റ് ഓഫീസില്‍ ചെറു ജോലി കിട്ടി. 1903 ല്‍ മിലേവാമരിറ്റ്സിനെ വിവാഹം കഴിച്ചു.1905 ല്‍ ശാസ്ത്രലോകത്തു കൊടുംകാറ്റുണ്ടാക്കി മൂന്നു പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.സൂറിച്ച്,പ്രാഗ് സര്‍വ്വകലാശാലകളില്‍ പ്രൊഫസ്സറായി. 1915 ല്‍ പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചു വീണ്ടും ശാസ്ത്രലോകത്തെ അമ്പരമ്പിച്ചു. 1921 ല്‍` ഊര്‍ജ്ജതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ഇദ്ദേഹത്തിനു നല്‍കപ്പെട്ടു. 1955ഏപ്രില്‍ 18 ന് അന്തരിച്ചു. ലളിത ജീവിതം നയിച്ചു.മുഷിഞ്ഞ വേഷവും പാറിപ്പറക്കുന്ന മുടിയുമായിശാസ്ത്രപ്രഭാഷണങ്ങള്‍ നടത്തിയ മഹാനായ ഈ ശാസ്ത്രജ്ഞന്റെ 130 മതു പിറന്നാല്‍ ആണിന്ന്‍

പടയും പന്തളവും

മാര്‍ച്ച് 18, 2009

പടയും പന്തളവും

പത്തു വര്‍ഷക്കാലം പന്തളത്തു താമസ്സിച്ചുവെങ്കിലും
പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തവും കൊളുത്തി പട
എന്നതിന്റെ പിന്നിലെ ചരിത്രം മനസ്സിലാക്കന്‍ കഴിഞ്ഞിരന്നില്ല.
പലരോടും അന്ന്വേഷിച്ചു .ആര്‍ക്കും അറിയില്ല.
പുതു തലമുറയില്‍ ചിലര്‍ കലാഭവന്‍ മണിയുടെ പാരഡി
പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്റെ പാട്ടു കച്ചേരി
എന്നതു മാത്രമേ കേട്ടിട്ടു പോലുമുള്ളു.
എന്നാല്‍ ഡോ.പി.സേതുനാഥിന്റെ
മലയാളപ്പഴമ(കറന്റ് ബുക്സ് 2004)പേജ് 69 വായിച്ചതോടെ ചരിത്രം
പിടികിട്ടി.

മലയാളശൈലികള്‍ വിശദമായി പഠിച്ചു ശൈലീപ്രദീപം എന്ന പ്രശസ്ത ഗ്രന്ഥം രചിച്ച
വടക്കംകൂര്‍ പോലും ഈ ചരിത്രം എഴുതിയില്ല.എന്നു മാത്രമല്ല,പന്തളത്തിനു പകരം
പനങ്ങാട് എന്നു പാഠഭേദം ഉണ്ട് എന്നും പറഞ്ഞ്‌ അദ്ദേഹം പന്തളത്തിന്റെ പ്രാധാന്യം
കുരക്കയും ചെയ്തു.

വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ ഓച്ചിറപ്പടനിലത്തും പത്തിയൂരും
കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം.
നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍ കിട്ടിയതും വാരി വലിച്ചു കാല്‍‌നടയായി
ഇരവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി.
അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു?

ആറുമുഘം പിള്ള എന്ന പടനായകന്റെ നേതൃത്വത്തില്‍ വേണാട്ടു പട
പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള പനതളത്തെ നായര്‍ പടയോടേറ്റുമുട്ടുന്നു.
ഒറെ സമയം കായംഗ്കുളവും പന്തളവും പിടിച്ചടക്കയായിരുന്നു സൂത്രശാലിയായിരുന്ന
രാമായ്യന്റെ തന്ത്രം.
അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല്,കായം കുളം വാളിനോടൊപ്പം കിട്ടി.
നന്ദി, ഡോ.സേതുനാഥ്.
രസകരമായി വായിച്ചു പോകാവുന്ന പുസ്തകം.പലമലയാളപദങ്ങളുടേയും സ്ഥലനാമങ്ങളുടേയും
ചരിത്രം ഇതില്‍ വായിക്കാം.
ഈ.വി യുടെ മുഴുവന്‍ പേര്‍- കുന്നത്തൂര്‍ ഇഞ്ചക്കാട്ട് പുത്തന്‍ വീട്ടില്‍ കണക്കു നാരായണന്‍ കൃഷ്ണന്‍
എന്നായിരുന്നു.കോള്‍ ടു പത്തനാപുരം കാട്ടുപത്തനാപുരം ആയ കഥ
,അഞ്ചല്‍ എന്ന സ്ഥലപ്പേരിന്റെ പിന്നിലെ ചരിത്രം ,കുറ്റച്ചക്കോണം കേശവദാസപുരം ആയ കഥ,
ഈ.വി.കൃതികളെ ഈ.വികൃതികള്‍ ആക്കിയ കഥ
എന്നിവ ഇതില്‍ വായിക്കാം

സി.പി.മരച്ചീനി കൃഷിക്കായി വങ്ങിയ കവടിയാറിലെ മരച്ചീനിവിള
(ഇപ്പോഴത്തെ ജവഹര്‍നഗര്‍)
സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേരായ ഗണപതിവട്ടം
തുടങ്ങിയവ ഡോ.സേതുനാഥ് കാണാതെ പോയി.

പഴഞ്ചൊല്‍ വൈദ്യം

മാര്‍ച്ച് 17, 2009

പഴഞ്ചൊല്‍ വൈദ്യം
വൈദ്യന്മാരുടേയും രോഗികളുടേയും സ്വഭാവത്തെ ചിത്രീകരിക്കുന്ന
ചില പഴഞ്ചൊല്ലുക്കളുണ്ട്.വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും
ആണ് ഇതില്‍ ഏറെ പ്രസസ്തം.ആഗ്രഹിച്ച്തു തന്നെ കിറ്റുക,ഇരുവരുടേയും
ആഗ്രഹം ഒന്നാവുക ഈ സന്ദര്‍ഭങ്ങളില്‍ ഈ പഴഞ്ചൊല്‍ കടന്നു വരുന്നു.

വ്യാജഡോക്ടരന്മാരും വൈദ്യന്മാരും അപകടകാരികളാണെന്നു പണ്ടേ അറിയാമായിരുന്നു.
മുറി വൈദ്യന്‍ ആളെക്കൊല്ലും എന്ന ചൊല്ലു കാണുക്.ഉടങ്കൊല്ലി വൈദ്യര്‍ എന്നൊരു വിഭാഗം
പണ്ടു നമ്മുടെ നാട്ടിലുണ്ടായിരുന്നു.വ്യാജന്മാരെ കണ്ടെത്താനുള്ള സംഘടിത ശ്രമം തുടങ്ങിയതോടെ
കര്‍ംകുരങ്ങുകള്‍ക്കെന്ന പോലെ അവര്‍ക്കും വംശനാശം സംഭവിക്കുന്നു.
ശരിയായി ആയുര്‍വേദം മരുന്നു കണ്ടു പഠിക്കാതെ ഇല,വേര് മുതലായവ എഴുതുക്കൊടുക്കുന്ന
ആയുര്‍വേദ ബിരുദ ധാരികള്‍ ഇന്നും ഉന്‍ടെന്നു ഡോ.ഈ ഉണ്ണിക്ക്രിഷ്ണന്‍.അതെ,കുരുമ്പതഓട്ടിക്കു
തന്നെയാണു വാതം എന്നു മാര്‍ച്ച് 22-28 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.
ഇത്തരകാരുടെ ഔഷധക്കുറിപ്പിനു കണ്ടപത്രാദിയോഗം എന്നു പറയുന്നു.
കണ്ടശ്ശാര്‍ക്കു മുറിഞ്ഞാല്‍ കോരശ്ശാര്‍ക്കു ധാര എന്നതു പോലാണവരുടെ ചികില്‍സ.
ഔഷധങ്ങളുടെ ഗുണദോഷങ്ങളും റീ ആക്ഷനുണ്ടാക്കാനുള്ള കഴിവും അറിയാത്തവര്‍ക്ക്
കര്‍പ്പൂരം കൊടുവേലി ആയിത്തോന്നാം.
കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം വിഷം എടുപ്പിക്കുന്ന പാരമ്പര്യ വിഷവൈദ്യ പരമ്പരകളും
അന്യം നിന്നു പോയിരിക്കുന്നു. പാമ്പുകളുടെ ശാപം തന്നെയാവണം കാരണം.
അതോ അവയെല്ലാം ഏട്ടിലെ പശുക്കള്‍ മാത്രമായിരുന്നോ? ഏട്ടിലെ പശുക്കള്‍ പുല്ലു തിന്നുകയില്ല.
ഏട്ടിലപ്പടി,പയറ്റിലിപ്പടി എന്നൗമാവാം.
കണ്ടാല്‍ പോരാ,കാട്ടിലും കാണണം എന്നു നിര്‍ബന്ദ്ധമുള്ള വൈദ്യന്മാര്‍ ഇന്നില്ല.
ശാസ്ത്രത്തില്‍ ,ഏട്ടില്‍ കാണുന്നതു വെള്ളം തൊടാതെ അവര്‍ വെട്ടി വിഴുങ്ങുന്നു.
(തുടരും)